മരിച്ചു ചെന്നാല്‍
ഞാന്‍
പുഴ കാണണം
എന്നു പറയും,
പുഴമണലില്‍
അ എന്നെഴുതണം
എന്നു കരയും.
ബഹുഭാഷിയായ
ദൈവം
വെളിപ്പെട്ട്
പുഴക്കരക്കു
കൂട്ടും.
വെള്ളത്തിലിറങ്ങി
ഊളിയിട്ടു
ഞാന്‍
തിരിച്ചു പോരും.
കുളി കഴിയുന്നതും
കാത്തു
ദൈവം
കരക്കിരിക്കുന്നതു
കാണാന്‍
എന്തു രസമായിരിക്കും