അവനവൾ

അവനവൾ അവനു ജന്മം നൽകിയവൾ മാത്രമായിരുന്നു.
അവൾക്കവനോ
ദൈവം ഒഴിച്ചുള്ള സർവ്വതുമായിരുന്നു.
അവളുടെ ശ്രദ്ധയിൽ
അവനിറങ്ങിച്ചെല്ലുന്നതിനുള്ള വഴികൾ
പുൽതകിടികളും
അവനു കയറിപ്പോകാനുള്ള ഒതുക്കു കല്ലുകൾ
മൃദുവും ആയിത്തീർന്നു.

അവൻ അവളോട് ആവശ്യപ്പെട്ടു,
പ്രശസ്തിയെ പറ്റി പറയുക.
"ദൈവം തന്നെയും കുഴിച്ചിടപ്പെട്ട നിധി പോലെ കിടപ്പായിരുന്നു.
കണ്ടെടുക്കപ്പെടണമെന്നും
മറ്റുള്ളവരാൽ തെരഞ്ഞെടുക്കപ്പെടണമെന്നും
അവനാഗ്രഹമുണ്ടായി,
അവൻ സൃഷ്ടിക്കാൻ തീരുമാനിച്ചു.

No comments:

Post a Comment