കമറൊളി

ആകാശം നിറഞ്ഞു നിൽക്കുന്ന
പതിനേഴുകാരിയാണ്
പതിനാലാം രാവിലെ നിലാവ്,
അവളുടേ കണ്ണുകളിൽ നിന്നാണ്
ഭൂമിയിലെ മുഹബ്ബത്ത്
വെളിച്ചത്തെ സ്വീകരിക്കുന്നത്.

തുടുത്ത ഹൂറിയാണ്
ഇടക്കൊളിച്ചെന്നിരിക്കും
ഒരു ഇഫ്‌രീത്തിനും
അവളെ പെണ്ണു കാണാനാകില്ല
ഒരു മേഘച്ചരടു കൊണ്ടും
അവളെ താലികെട്ടാനുമാകില്ല
അവളെന്നേ വെളിച്ചത്തെ വരിച്ചവൾ

അതു സൂര്യനിൽ നിന്നോ
ദൈവത്തിൽ നിന്നോയെന്ന്
നമുക്കു തർക്കിച്ചു കൊണ്ടേയിരിക്കാം
തർക്കത്തിൽ ജയിച്ചവരേയും തോറ്റവരേയും
വെളിച്ചത്തിൽ കുളിപ്പിച്ച് പകലിനു നൽകുമവൾ.

No comments:

Post a Comment